സഹയാത്രികര്‍

Saturday, October 22, 2016

കവിവേദം ( സുഗതകുമാരിടീച്ചർക്ക് )


പ്രിയമുള്ളതെല്ലാമലിവുള്ളതല്ലേ
കനവിന്റെ തുണിതൊട്ടിലല്ലേ
മൃദുസ്വനമോടെ നീയാട്ടുന്നതല്ലേ
ഒരു മൃദുമന്ത്രമായ് മനസ്സേറിയില്ലേ !

കാലങ്ങളേറെയായുരുകിയമരുന്നു
കാണുന്ന കണ്ണുകൾ ചിമ്മിത്തുറക്കുന്നു
വാക്കുകൾ കണ്‍ശരമാവുന്നുവോ നിന്നിൽ
നോക്കുകൾ വിഷമാരി പെയ്യിച്ചുവോ !

അങ്ങു ദൂരെയൊരു കൃഷ്ണവനം തേങ്ങുന്നു
നിന്നെയോർത്തെന്ന് പറയുന്നൂ പുളകം
നിന്റെ പതനം കൊതിക്കുന്നാരോയിവിടെ
പറയുന്നീലവൻ തൻ പേർ ,ക്ഷമിക്കുക.

അമ്മേ , കവിതേ , എൻ സഹയാത്രികേ
എന്നുമീ കൈപ്പിടിച്ചേ ഞാൻ നടപ്പൂ

കവിത നിൻ തുറുപ്പുചീട്ടല്ല
കരുതലാണത് , ജീവനാളത്തിൻ
നേർക്ക്‌ പിടിച്ചൊരു കരതലമാണത്
പതിഞ്ഞ ശ്വാസത്തിൻ മുറിവിലേയ്ക്കായി
ഇടറിയ താളത്തിൻ കവിവേദമാണത് ..

No comments: