സഹയാത്രികര്‍

Monday, August 10, 2009

അഭയം

ഇന്ന്
അയല്ക്കാരന് നേരെ വരുന്നത്
സഹാനുഭൂതിയല്ല .
കൂട്ടിച്ചേര്‍ക്കല്‍ എന്ന കര്‍മ്മം മാത്രം .

പഴയ പ്രമാണങ്ങളില്‍
വിതയും, കൊയ്യലുമില്ല .
താനേ മുളക്കല്‍ മാത്രമേ ഉള്ളൂ.
ഇപ്പോള്‍
ആരോ വിതച്ചത്
നമ്മള്‍ കൊയ്യുമെന്ന് മാത്രം.
അത് സ്പഷ്ടം .

വിരുന്നു മുറിയില്‍
അകമ്പടിക്കാരുടെ
തെരുകൂത്ത്.
ദാഹജലം തേടിയവള്‍ക്ക്
കൊടാലിയില്‍
അന്ത്യപ്രണാമം .
ആഴങ്ങളിലേക്ക്
പതിച്ചത്
ഒറ്റമനുഷ്യന്‍
കെട്ടിപ്പടുത്ത
സംസ്കാരഭണ്ഡാരം.

എന്നിലേക്ക്‌
വലിഞ്ഞു താഴുന്നത്
സൃഷ്ടിയുടെ
കാണാചരടുകളും .






1 comment:

നിരാന്‍ said...

prathikaranathinte aazham koodatte athu oru sphodanamaayi ellaam thakarkkatte ithilum nallathu athuthanne thakarcha........