സഹയാത്രികര്‍

Friday, October 21, 2011

പ്രശാന്തി നിലയങ്ങള്‍



അടഞ്ഞു കിടന്ന മന്ദിര കവാടത്തിനു നേരെ
അടിവെച്ചടിവെച്ച് ആരൊക്കെയോ!
തുറക്കാത്ത വാതിലുകള്‍ക്ക് മുന്‍പില്‍
മുട്ടിയുഴലുന്നോര്‍ .
വായില്‍ നിറഞ്ഞ കരിഞ്ചണ്ടി തുപ്പി
വറവ്മണങ്ങള്‍ തേടിയവര്‍.
കാറ്റത്തുലയുന്ന ജീവജഡങ്ങള്‍ .

പ്രശാന്തി നിലയത്തില്‍ മണി മുഴങ്ങി .

കാറ്റഴിച്ചുവിട്ടപോലെ അന്തേവാസികള്‍
പിറവിയെ പ്രാകിക്കൊണ്ട്‌ നീങ്ങി .
നീലമഷി ഞരമ്പുകളില്‍
ജീവന്‍ വിലാപയാത്രയിലെ പോല്‍
ചത്തുകിടന്നു .
മണി മുഴങ്ങുന്നതെന്നും
ഓരോര്‍മ്മപ്പെടുത്തലാണ്.

പക്ഷെ മണി മുഴങ്ങുന്നതാര്‍ക്ക് വേണ്ടി !!

1 comment:

Njanentelokam said...

കാണുന്നവരില്‍ എത്ര പേര്‍ കാര്യങ്ങള്‍ ഉള്‍ക്കൊള്ളുന്നു ?