സഹയാത്രികര്‍

Saturday, January 14, 2012

വീടണയാത്തവര്‍


പാതിവഴിയില്‍ ആണ് ഇറങ്ങിയത്‌.
കുരുതി നടക്കുന്നിടത്തേക്കാണ്‌ പോയത്.
അത് മാത്രമറിയാം .
തിരികെ വീടണയാത്തതാണ്‌ മനസ്സിലാവാത്തത് .

പത്രമാഫീസുകള്‍ കയറിയിറങ്ങിയതാണ് .
ചാനലുകള്‍ വെടിപറഞ്ഞാഘോഷിച്ചതാണ് .
പക്ഷെ വീടണഞ്ഞില്ല .

വീട്ടിലെ കരുവേപ്പു ചെടി ചോദിച്ചു .
" ഇന്ന് വെള്ളം കണ്ടില്ല "
നിന്റെ ദാഹം അകറ്റേണ്ടുന്നവന്‍ വീടണഞ്ഞില്ല .
നിനക്ക് വേണ്ടി വെള്ളം കോരിയവന്‍ .

കാര്‍ബണ്‍ പൊടി തെറിപ്പിച്ച്
അരളി മരം പറഞ്ഞു.
" ഇന്നിവിടെയെങ്ങും ആ ശബ്ദം കേട്ടില്ല "
ആരോ നിശബ്ദമായ് മൊഴിഞ്ഞു .
" എവിടെയും കണ്ടില്ല "

വീട്ടിലെ ചെത്തി തേക്കാത്ത ചുമരും ,
മറയില്ലാത്ത കിണറും ,
കയറും, പാളയും ,
മുറികളില്ലാത്ത വീടും പറഞ്ഞു.....
" ഞങ്ങള്‍ക്കാ ശബ്ദം മാത്രം മതി .
ഇടവഴി കടന്നൊന്ന്
കയ്യാല മറിഞൊന്ന്
വന്നാല്‍ മതി.
ആ പദസ്വനം കേട്ടാല്‍ മതി "

കാറ്റിനു മാത്രം അറിയാമായിരുന്നു ആ രഹസ്യം.
വീടണയാതെ പോയവരുടെ കഥകള്‍ .

6 comments:

Njanentelokam said...

നഷ്ടപ്പെടുന്നതിന്റെ വേദന,ദുഃഖം.....
മനോഹരമായി പറഞ്ഞിരിക്കുന്നു.

മനോജ് കെ.ഭാസ്കര്‍ said...

രാവിലെ വീട്ടില്‍ നിന്ന് യാത്ര പറഞ്ഞിറങ്ങി വൈകുന്നേരം തിരികെ വീടണയാത്തവര്‍ക്കും അവരെ കാത്തിരിക്കുന്നവര്‍ക്കുമായി താങ്കളുടെ ഈ കവിത ഞാന്‍ സമര്‍പ്പിച്ചുകൊള്ളട്ടെ.....

ആറങ്ങോട്ടുകര മുഹമ്മദ്‌ said...

വളരെ നന്നായി എഴുതി.പറയാതെ പറയുന്ന വര്‍ത്തമാനകാലകാഴ്ചകളിലൂടെ ആ വീട്..

മുകിൽ said...

nannayirikkunnu ithu.

Vinodkumar Thallasseri said...

വീടണയാത്തവരുടെ കഥകള്‍, വീട്ടിലിരിക്കുന്നവരുടെ വ്യഥകള്‍

SUNIL . PS said...

നല്ല കവിത...... ആശംസകള്‍