സഹയാത്രികര്‍

Thursday, April 18, 2013

സവര്‍ണ്ണപ്പേടി




ചിന്തിച്ചു ചിന്തിച്ചുറങ്ങി .
സവര്‍ണ്ണാ സവര്‍ണ്ണാ
എന്ന് ശാപത്തോടെ പുലമ്പി.
ചാണകവെള്ളം കലക്കി
സവര്‍ണ്ണന്‍ നടന്ന പാതയില്‍ വീഴ്ത്തി.
കരിക്കട്ട കൊണ്ട് ചുവരില്‍ എഴുതി
കാര്‍ക്കിച്ചു തുപ്പി.
കൈലേസ്സുകൊണ്ട് സവര്‍ണ്ണരൂപമുണ്ടാക്കി
ചവിട്ടിയരച്ചു.
മതേതരത്വ പ്രസംഗങ്ങളില്‍
സവര്‍ണ്ണനെ ചാട്ടവാര്‍ പ്രയോഗം നടത്തി.
ഉറക്കത്തിലുഷ്ണത്തില്‍
പകലിരവുകളില്‍
ഒരേയൊരു മന്ത്രം ..
സവര്‍ണ്ണ മന്ത്രം .
ആ സുവര്‍ണ്ണ മന്ത്രം മാത്രം.

No comments: