സഹയാത്രികര്‍

Saturday, October 22, 2016

അവള്‍ അനാമിക -- നാല്


ചിന്തകളെരിഞ്ഞമരുമ്പോള്‍
ചാരത്തോടുകൂടി നിമഞ്ജനം ചെയ്യപ്പെടാനോ !
ചോദിച്ചു വാങ്ങിയ ജന്മമല്ല.
കനിഞ്ഞരുളിയതാണ് .
എരിവു കൂട്ടുന്ന സുഖപ്രദായിനി.
എന്‍ പേര്‍.
എഴുതി കൂട്ടിയ പുസ്തകങ്ങളിലൊക്കെ
എനിക്ക് സുമലാസ്യഭാവങ്ങള്‍ .
കശക്കിയെറിയുന്നവയിലൊക്കെ എന്റെ ചോരയും.
എന്റെ ഗര്‍ഭപാത്രത്തില്‍ വരെ നിന്റെ
കടന്നുകയറ്റം.
എന്റെ നിശാന്ത താഴ്വരകളില്‍ വരെ നിന്റെ നിഷേധങ്ങള്‍ .
നീയില്ലാതെ ഒരു നിലനില്‍പ്പ്‌ ..
ഞാനില്ലാത്ത നിന്റെ അവസ്ഥ ...
ശൂന്യാവസ്ഥയില്‍ നിന്റെ തൃശങ്കു .

നിനക്കെതിരെ ആയിരിക്കും ഇനി എന്റെ സംസാരം,
പ്രവര്‍ത്തി.
കാരണം എനിക്ക് നിന്നെ വീണ്ടെടുക്കണം.

No comments: